മിസൂറി: ക്രിസ്ത്യൻ കൗണ്ടിയിൽ വെടിവയ്പിൽ രണ്ട് ഷെരീഫ് ഡെപ്യൂട്ടികൾ മരിച്ചു. ഗബ്രിയേൽ റമിറസ്, മൈക്കിൾ ഹൈസ്ലോപ്പ് എന്നിവരാണ് മരിച്ചത്. രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
ഹൈലാൻഡ്വില്ലിന് സമീപം വാഹന പരിശോധനയ്ക്കിടെ റമിറസിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി റിച്ചാർഡ് ബേർഡ് രക്ഷപ്പെട്ടു. തുടർന്ന് ഏകദേശം ഒമ്പത് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ റീഡ്സ് സ്പ്രിംഗിന് സമീപമുള്ള വനമേഖലയിൽ പ്രതിയെ കണ്ടെത്തി.
തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ജോഷ്വ വാൾ, ഓസ്റ്റിൻ മക്കോൾ എന്നിവർക്ക് വെടിയേറ്റു. ഇവരെ രക്ഷപ്പെടുത്തുന്നതിനിടെ ഹൈസ്ലോപ്പും വെടിയേറ്റ് മരിച്ചു.
തുടർന്ന് നിയമപാലകർ നടത്തിയ തിരിച്ചടിയിൽ ബേർഡും മരിച്ചു. പരിക്കേറ്റ രണ്ട് ഉദ്യോഗസ്ഥരുടെ നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.